ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

IFFK-2011-'വിവാദങ്ങളുIടെയും സമരങ്ങളുടെയും മേള'

കേരളത്തിന്റെ 16 -മത്  അന്താരാഷ്ട്ര ചലച്ചിത്ര മേള പതിവുകള്‍ക്ക്  വിപരീതമായി ഇത്തവണ വിവാദങ്ങളുടെയും സമരങ്ങളുടെയും മേള കൂടിയായിരുന്നു. 'ഷെറി' എന്ന യുവ സംവിധായകന്റെ കന്നിച്ചിത്രമായ 'ആദിമധ്യന്ത'വുമായി ബന്ധപ്പെട്ടാണ്  മേളയുടെ തുടക്കത്തില്‍ തന്നെ വിവാദങ്ങളും സമരങ്ങളും രൂപപ്പെട്ടത്. മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിമാധ്യന്ത്യം  അപൂര്‍ണമാണെന്നും ശബ്ധമില്ലത്തതാനെന്നും  സംഘാടകര്‍    പ്രസ്താവന ഇറക്കുകയും തുടര്‍ന്ന് ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാകുകയും ചെയ്തു.
         തന്റെ ചിത്രം ഒഴിവാക്കിയതില്‍    പ്രതിഷേധിച്ചു സംവിധായകന്‍ 'ഷെറി' സമരമാരംഭിച്ചു  ഒട്ടനവധി ചലച്ചിത്ര പ്രവര്‍ത്തകരും പുരോഗമന കലാസാഹിത്യ സംഘം, dyfi  പോലുള്ള സംഘടനകളും  'ഷെറിക്ക് '   പിന്തുണയുമായി എത്തി, സംഘാടനത്തിലെ  പിഴവുകളും പാളിച്ചകളുമായി  ബന്ധപ്പെട്ട കല്ലുകടികളോടെ തുടങ്ങിയ മേള ഇതോടെ പ്രതിഷേധക്കാരുടെ കൈകളില്‍ആയി. പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍  തീരുമാനമായി.ശ്രീ വിശാഖ് തീയേറ്ററില്‍ തറയില്‍ ഇരുന്നും നിന്നുമൊക്കെ ആയിരങ്ങള്‍ ചിത്രം കണ്ടു. ചിത്രം കണ്ടു പുറത്തിറങ്ങിയ ചലച്ചിത്ര ഭാഷ അറിയാവുന്നവര്കൊന്നും  തന്നെ ഈ ചിത്രം മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാകിയതെന്തിനെന്നും വിവാദങ്ങള്‍ സ്രിഷ്ടിച്ചതെന്തിനെന്നും    ഇനിയും മനസ്സിലായിട്ടില്ല.
       മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയതില്‍ വച്ച് ഏറ്റവും  മികച്ച ചിത്രം എന്നാണ് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി .എസ് . വെങ്കിടേശ്വരന്‍ ആദിമാധ്യന്ത്യത്തെ വിലയിരുത്തുന്നത്. സംവിധായകാരായ ടി.വി.ചന്ദ്രന്‍, കമല്‍,രഞ്ചിത്ത്   തുടങ്ങിയവരും മികച്ച ചിത്രമാണെന്ന അഭിപ്രായങ്ങള്‍ ആണ് പങ്കു വച്ചത്.
       ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ രജത മയൂരം നേടിയ 'ആദാമിന്റെ മകന്‍ അബുവും' മേളയുടെ മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഗോവന്‍ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ പ്പെട്ടതിനാല്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ഈ ചിത്രത്തെയും ഒഴിവാകിയത്.മേളയില്‍ മത്സരിക്കാന്‍ മലയാള ചിത്രങ്ങള്‍ ഇല്ലാതിരുന്നത് മലയാളത്തിനു അപമാനമായെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
       മേളയുടെ മുഖ്യ കേന്ദ്രമായ കൈരളി തിയേറ്ററും അവിടുത്തെ  ഒഡേസാ  പടവുകളും സിനിമകളുടെ ഇടവേളകളില്‍ ഒത്തു ചേരുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും പുതിയവ ഉണ്ടാക്കുന്നതിനും സിനിമയും രാഷ്ട്രീയവും ഉള്‍പ്പെടെ ആകാശത്തിനു കിഴെയും  ഭൂമിക്കു മുകളിലുമുള്ള സകല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദികള്‍ ആയിരുന്നു മുന്‍കാലങ്ങളിലെങ്കില്‍ ഇത്തവണ സമര മുഖരിതമായിരുന്നു കൈരളി തിയേറ്ററും  'ഒഡേസാ' പടവുകളും.
      മുന്‍ ഏഷ്യാനെറ്റ്  ലേഖികയും ഇപ്പോള്‍ തെഹല്‍ക്ക പ്രതിനിധിയുമായ കെ.കെ.ഷാഹിനയെ കര്‍ണാടകയില്‍ വച്ചു ഹിന്ദു വര്‍ഗീയ വാദികള്‍ ആക്രമിച്ചതിനെതിരെ കൈരളി തീയറ്ററിനു മുന്നില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി.
      സ്ത്രീയുടെ  വേഷവും സഞ്ചാരവും ജീവിതവും ഉള്‍പ്പെടെ സകലതും തങ്ങള്‍ തീരുമാനിക്കുമെന്ന പുരുഷ കേന്ദ്രീക്രിത  സമൂഹത്തിന്റെ ചിന്തയും സ്വാധീനവും ശക്ത്തമായി നിലനില്‍ക്കുന്നിടമാണ് കേരളം. ഫ്യൂ ഡലിസത്തില്‍ നിന്നും കേരള സമൂഹം ഏറെ മുന്നോട്ടു പോയെങ്കിലും സമൂഹമനസ് ഇപ്പോഴും ഫ്യൂ ഡല്‍ തന്നെയാണ്.
      സ്ത്രീയുടെ വേഷത്തെ സംബന്ധിച്ച  ചില പ്രശ്നങ്ങള്‍ ചലച്ചിത്രോത്സവത്തിനിടയിലും ഉയര്‍ന്നു വന്നു. കവി അയ്യപ്പന്‍ ഇരുന്ന പടവുകളില്‍ മാന്യമായ വേഷം ധരിച്ചു ഇരിക്കണമെന്ന ആജ്ഞ യുമായി ഒരാള്‍ ഒരു സ്ത്രീ പ്രതിനിധിയെ സമീപിക്കുകയും അത് തര്‍ക്കങ്ങളിലെക്കും സംഘര്‍ഷങ്ങളിലെക്കും തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം വളര്‍ന്നു പ്രചരിക്കുന്ന ദുരാചാര പോലീസുകാര്‍ക്കെതിരായ  പ്രതിഷേധമായി കൈരളി തീയറ്ററിന്  മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
     ഓപ്പന്‍ ഫോറത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചവരെയും തിയറ്ററുകളില്‍ സിനിമ കാണാനെത്തിയവരെയും വോളണ്ടിയര്‍മാര്‍ മര്‍ദ്ദിക്കുന്ന അവസ്ഥയും ഇത്തവണ ഉണ്ടായി വോളണ്ടിയര്‍ ഗുണ്ടകള്‍ നടത്തുന്ന ആ ക്രമങ്ങള്‍ക്കെതിരെയും കൈരളിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു.
     'പെയിന്റിംഗ് ലെസ്സന്‍സ്' പോലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കുറച്ചു ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മേള പൊതുവേ വിരസമായിരുന്നു.അലസമായി സംഘടിപ്പിക്കപ്പെടുകയും ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തതാകാം ഇതിനു കാരണം. പതിവുപോലെ ആവേശത്തോടെ സിനിമ കാണാനെത്തിയ പലരും ഒന്നും രണ്ടും ദിവസത്തിനകം തന്നെ തിരിച്ചു പോയിത്തുടങ്ങിയത് കാണാമായിരുന്നു.
      ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ചലച്ചിത്രങ്ങള്‍ ഒഴിച്ചാല്‍ യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയയവയും അറബ്  പാക്കേജില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുകയും ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നതാണ് വാസ്തവം.
      യൂറോപ്പില്‍ നിന്നും പശ്ചിമ- മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ ഭൂരിഭാഗം സിനിമകളും പതിവുപോലെ സ്ത്രീ- ലിംഗ    സ്വത്വ  പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവ തന്നെയായിരുന്നു. സോഷ്യ    ലിസത്തിനു     അതിന്റെ പ്രയോഗത്തില്‍ വന്ന പാളിച്ചകള്‍ മൂലം ഈ രാജ്യങ്ങളില്‍ തിരിച്ചടി ഉണ്ടായതും തുടര്‍ന്ന് മുതലാളിത്വം ഈ രാജ്യങ്ങളില്‍ അജയ്യമായി മുന്നേറിയതും എന്നാല്‍ ഇപ്പോള്‍ മുതലാളിത്തത്തിലെ വൈരുധ്യങ്ങള്‍ തന്നെ അതിനെ വന്‍ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചതും ഇവിടങ്ങളിലെ ജനങ്ങളെ ഭാവിയെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാത്തവരും പ്രത്യയശാസ്ത്രപരമായ   പക്ഷങ്ങള്‍ ഇല്ലാത്തവരം ആയിമാറ്റിക്കൊണ്ടിരിക്കുന്നു.ആക്ജ്ഞ്ഞേയവാദ പരമായതും ലക്ഷ്യബോധമില്ലാതെ  ഉഴറിക്കൊണ്ടിരിക്കുന്നതുമായ ഇത്തരം സമൂഹ ങ്ങളില്‍ നിന്നും മെച്ചപ്പെട്ട കലാസ്രിഷ്ടികള്‍ രൂപപ്പെടില്ല എന്ന് തന്നെയാണ് ഈ മേളയും അതിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും തെളിയിച്ചു തരുന്നത്.

1 അഭിപ്രായം:

  1. ലോക സിനിമയിലെങ്ങും കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ക്ക്‌ അന്താരാഷ്ട്ര പ്രസിദ്ധി ലഭിക്കുമ്പോളാണ് ( ദെ ന്താ, ഇത്ര വലിയ 'അന്താരാഷ്ട്ര പ്രസിദ്ധി' ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ.. എന്നൊന്നും ചോദിക്കരുത് കേട്ടോ ... പേരിനു മുന്നില്‍ അന്താരാഷ്ട്രമുള്ള ചലച്ചിത്ര മേളകളില്‍ മൂന്നോ നാലോ എണ്ണത്തില്‍ ക്ഷണം കിട്ടിയാല്‍ അന്താരാഷ്‌ട്ര പ്രസിദ്ധിയായി) പാവക്ക വലിപ്പത്തിലുള്ള കൊച്ചു കേരളത്തില്‍ ഒരു പാവം പൊട്ടന്‍ ചെക്കന്റെ കേള്‍വിയിലൂടെ കഥ പറഞ്ഞ ചലച്ചിത്രം ആദിയും അന്തവുമില്ലാതെ അലഞ്ഞത് ...........

    മറുപടിഇല്ലാതാക്കൂ